ട്രക്കിംഗിനിടെ പ്രതിശ്രുതവരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിയായ സിയയുടെ കുടുംബം. കൊല്ലപ്പെട്ട കേതനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പലതവണ സിയ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ചേതൻ ഒരു സുഹൃത്ത് മാത്രമെന്നാണ് പറഞ്ഞിരുന്നതെന്നും അവർ പ്രതികരിച്ചു.
സിയയും ചേതൻ ചൗധരിയും ഒരു ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണെന്നാണ് സിയ പറഞ്ഞത്. എന്നാൽ പിന്നീട് സിയയ്ക്ക് കേതൻ അഗർവാളുമായി വിവാഹനിശ്ചയം നടത്തി. കേതനെ തന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് സിയ ആവർത്തിച്ച് പറഞ്ഞിരുന്നു സിയയുടെ അമ്മ പൂജ വ്യക്തമാക്കി.
എനിക്ക് കേതനെ ഇഷ്ടമാണ്. അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. മറ്റാരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിയ പറഞ്ഞിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം മകൾ എപ്പോഴും സന്തോഷത്തിലായിരുന്നു. കേതനെ കുറിച്ചാണ് കൂടുതലും സംസാരിച്ചിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു.





